Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍)(എസ്.ബി.എം (ജി))ക്ക് അധിക ബജറ്റ് വിഹിതമായി 2018-19 സാമ്പത്തികവര്‍ഷത്തില്‍ 15,000 കോടി രൂപ കൂടി ഉയര്‍ത്തുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

എ) സ്വച്ഛ് ഭാരത് മിഷന്(ഗ്രാമീണ്‍) വേണ്ടി 15,000 കോടി രൂപ അധിക ബജറ്റ് വിഹിതമായി (ഇ.ബി.ആര്‍.) (ഇന്ത്യാ ഗവണ്‍മെന്റ് മുഴുവന്‍ സര്‍വീസ് ബോണ്ടുകള്‍) നേടിയെടുക്കും.

ബി) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി എന്ന സൊസൈറ്റിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ച് അതിനെ എസ്.ബി.എം (ജി)ക്ക് വേണ്ടി ഇ.ബി.എം. സ്വീകരിക്കുന്നതിനും അതിനെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്‍കുന്നതിനു ചുമതലപ്പെടുത്തും.

സി) ഈ സൊസൈറ്റിയുടെ പേര് ”ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി” എന്നതില്‍ നിന്നും ‘നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍, സാനിറ്ററി ആന്‍ഡ് ക്വാളിറ്റി’ എന്നാക്കി മാറ്റും.

നേട്ടങ്ങള്‍:

ഈ തീരുമാനം സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പ്രകാരമുള്ള മുന്‍കൈകള്‍ക്ക് യോഗ്യതയുള്ള 1.5 കോടിയോളം ഗ്രാമീണ കുടുംബങ്ങള്‍ക്കും ഒപ്പം ഖര-ദ്രവ മാലിന്യ പരിപാലന (എസ്.എല്‍.എം.ഡബ്ല്യു) പരിപാലനം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുണകരമാകും.

രാജ്യത്താകമാനമുള്ള ഗ്രാമങ്ങളെ സുസ്ഥിരമായ വെളിയിട വിസര്‍ജന മുക്തമാക്കുന്നതിന് ഈ ഫണ്ടുകള്‍ വിനിയോഗിക്കാം.

ഉള്‍പ്പെടുന്ന ചെലവുകള്‍:

വായ്പ വിതരണം ചെയ്ത ദിവസത്തില്‍ നിന്നു പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കരാറിലെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി വായ്പാ തുകയായ 15,000 കോടി രൂപ നബാര്‍ഡിന് ഒറ്റ ബുള്ളറ്റ് പേയ്‌മെന്റായി തിരിച്ചുനല്‍കും.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആവശ്യമായ കൃത്യമായ ചെലവിന്റെ കണക്ക് പരിഗണിച്ചശേഷം നബാര്‍ഡിലൂടെ ഫണ്ട് നേടിയെടുക്കും. അത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിര്‍വഹണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യും. എസ്.ബി.എം(ജി)ക്ക് വേണ്ട ഫണ്ട് സ്വീകരിക്കുന്നതിനും അതിനെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിര്‍വഹണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യുന്നതിനും വായ്പയും പലിശയും തിരിച്ചടയ്ക്കുന്നതിനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അടിസ്ഥാന ഏജന്‍സിയായി പ്രവര്‍ത്തിക്കും.

ഇത് എസ്.ബി.എം (ജി)യുടെ നിശ്ചിതകാലയളവില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആവശയമായ ഫണ്ട് ലഭ്യമാക്കും.

പശ്ചാത്തലം:

ഗ്രാമീണമേഖലകളില്‍ 2019 ഒക്‌ടോബര്‍ രണ്ടോടെ പൂര്‍ണശുചിത്വം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഒക്‌ടോബര്‍ രണ്ടിനാണ് എസ്.ബി.എ. (ജി) ആരംഭിച്ചത്. ഐ.എച്ച്.എച്ച്.എല്ലിന് വേണ്ടി, യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത കൂടുംബ ശുചിത്വമുറികള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രവും സംസ്ഥാനവും ഫണ്ട് വീതം വയ്ക്കുന്ന ഘടനയുടെ അടിസ്ഥാനത്തില്‍ 12,000 കോടി രൂപയുടെ സാമ്പത്തിക മുന്‍കൈയുമെടുത്തു. എസ്.എല്‍.ഡബ്ല്യു.എം. പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം 150/300/500/500ലധികം കുടുംബങ്ങള്‍ ഉള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 7/12/15/20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഐ.ഇ.സിക്ക് പദ്ധതിയുടെ മൊത്തം ചെലവിന്റെ 5% സംസ്ഥാന/ജില്ലാതലത്തിലും 3% കേന്ദ്ര തലത്തിലും ചെലവഴിക്കാം. ഭരണപരമായ ചെലവിനായി പദ്ധതിച്ചെലവിന്റെ 2% ഉപയോഗിക്കാം. ഇതിന് വേണ്ട ഫണ്ട് പങ്കുവയ്ക്കലിലുള്ള ഘടന (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, പ്രത്യേക ഗണത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍ എന്നിവ ഒഴികെ) 60:40 ആണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, പ്രത്യേക ഗണത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഫണ്ടിന്റെ ഘടന 90:10 എന്ന രീതിയിലുമാണ്.

ഗ്രാമീണ ഇന്ത്യയില്‍ ശുചിത്വ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ അതിദ്രുതഗതിയിലുള്ള പുരോഗതിയാണ് കൈവരിച്ചത്. 2018 ജൂലൈ 31ലെ കണക്ക്പ്രകാരം ഇന്ത്യയിലെ ശുചിത്വവ്യാപ്തി 88.9 ശതമാനം ആയിട്ടണ്ട്. 2014 ഒക്‌ടോബര്‍ രണ്ടിനു ശേഷം 419 ജില്ലകളിലെ 4.06 ല്രക്ഷം ഗ്രാമങ്ങളില്‍ 7.94 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. 19 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിച്ചു. ഇതിന്റെ പുരോഗതി സ്ഥായായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2019 ഒക്‌ടോബറോടെ വെളിയിട വിസര്‍ജ്ജമുക്തമാകുന്നതിനുള്ള പാതയിലാണ് ഇന്ത്യ.

ഗ്രാമീണ മേഖലയില്‍ 2019 ഒക്‌ടോബര്‍ രണ്ടോടെ സാര്‍വത്രിക ശുചിത്വം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്‌ടോബര്‍ മുതല്‍ പ്രാവര്‍ത്തികമാകുന്ന തരത്തില്‍ 2014 സെപ്റ്റംബര്‍ 24ന് എസ്.ബി.എം(ജി)ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനകം തന്നെ എസ്.ബി.എം(ജി)യില്‍ വളരെയധികം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദൗത്യം അവസാനിക്കാറായ ഘട്ടത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പുരോഗതി വര്‍ധിക്കും.

2018-19 വര്‍ഷത്തെ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ട സാമ്പത്തികാവശ്യങ്ങള്‍ക്കായി ധനകാര്യമന്ത്രി നടത്തിയ ബജറ്റ് പ്രഖ്യാപനത്തില്‍ 30,343 കോടി രൂപ എസ്.ബി.എം(ജി)ക്ക് അനുവദിച്ചിരുന്നു. ഇതില്‍ 15,343 കോടി രൂപ പൊതു ബജറ്റ് വിഹിതത്തില്‍ നിന്നും ബാക്കി 15,000 കോടി രൂപ അധിക ബജറ്റ് സഹായത്തിലൂടെയും നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അതിന് ശേഷം സാമ്പത്തികകാര്യവകുപ്പിന്റെ സെക്രട്ടറി ചെയര്‍മാനായ ഇ.ബി.ആര്‍ സ്റ്റിയറിങ് ഗ്രൂപ്പ് ഇ.ബി.ആര്‍ 2018-19 വര്‍ഷത്തേക്ക് നബാര്‍ഡ് വഴി കണ്ടെത്തുന്നതിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.