Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കാശ്മീരിലെ ഗ്രാമീണ ദുര്‍ബല കുടുംബങ്ങള്‍ക്ക്


ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. ന്റെ കീഴില്‍ വരുന്ന 2018-19ലെ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനുള്ള സമയപരിധി ജമ്മുകാശ്മീരിന് ഒരുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ദരിദ്ര്യാനുപാതവുമായി ബന്ധിപ്പിക്കാതെ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. പദ്ധതിക്ക് കീഴില്‍ ഫണ്ട് അനുവദിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. അനുവദിച്ചിട്ടുള്ള യഥാര്‍ത്ഥ സാമ്പത്തികവിഹിതമായ 755.32 കോടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നിലൊന്ന് ദുര്‍ബല കുടുംബങ്ങളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിനായി സമയപരിധി നീട്ടികൊടുത്തതുകൊണ്ടുതന്നെ ഈ അനുമതി അധികസാമ്പത്തിക ബാദ്ധ്യതയ്ക്ക് വഴിവയ്ക്കില്ല. 2018-19 ലെ ഒരു വര്‍ഷത്തേക്ക് 143.604 കോടി രൂപ വേണ്ടിവരും.

നേട്ടം:
• സംസ്ഥാനത്തെ ദുര്‍ബല ഗ്രാമീണ കൂടുംബങ്ങളെ മുഴുവന്‍ (മൊത്തം കുടുംബങ്ങളിലെ മൂന്നിലൊന്നായാണ് കണക്കാക്കുന്നത്) ഒരു നിശ്ചിത പരിധിക്കുള്ളില്‍ ഇതില്‍ കൊണ്ടുവരാന്‍ സഹായിക്കും.
• 2011ലെ ജാതി സെന്‍സസില്‍ സാമൂഹിക സാമ്പത്തിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറഞ്ഞപക്ഷം ഒരു ദാരിദ്ര്യസൂചികയുള്ള കുടുംബങ്ങളെയും സ്വാഭാവിക ഉള്‍പ്പെടുത്തല്‍ വിഭാഗത്തില്‍ കുടുംബങ്ങളെയു, ഉറപ്പാക്കുന്നതിന് ഇത് വേഗതകൂട്ടും.
• ജമ്മു കാശ്മീരിലെ എല്ലാ ബ്ലോക്കുകളേയും ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. ന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കും. ഒപ്പം സാമൂഹിക സംശ്ലേഷണം, സാമൂഹികവികസനം, ഉപജീവന പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിവയും ഉറപ്പാക്കും.

പശ്ചാത്തലം:
ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ടും സംസ്ഥാനത്തെ അസ്വസ്ഥമായ സാഹചര്യങ്ങള്‍ കൊണ്ടും 2013 മേയില്‍ പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കി. എന്നാല്‍ ഇത് പൂര്‍ണ്ണമായും നടപ്പാക്കാനായില്ല. നേരത്തെ അംഗീകരിച്ച പ്രത്യേക പദ്ധതികളുടെ നടത്തിപ്പ് സമയക്രമം ദീര്‍ഘിപ്പിക്കണമെന്നും ദരിദ്രാനുപാതവുമായി ബന്ധിപ്പിക്കാതെ ജമ്മുകാശ്മീരിന് ഡി.എ.വൈ-എന്‍.ആര്‍.എല്‍.എം. പദ്ധതിയില്‍ ആവശ്യത്തിനനുസരിച്ച് ദീര്‍ഘിപ്പിച്ചകാലത്തേക്ക് ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കണമെന്നും ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ നല്‍കിയ ഈ അനുമതി ജമ്മുകാശ്മീരിലെ ദുര്‍ബലകുടുംബങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകും.